ഒരു ഉറച്ച ഗോളി എല്ലാ ടീമുകളുടെയും സ്വപ്നമാണ്, അവസാന പ്രതിരോധം എന്ന നിലയിൽ. ഈ ലോകകപ്പിൽ ക്രോയേഷ്യയുടെ സ്വപ്നം യഥാർത്ഥ്യമാക്കുന്നതിൽ ഡോമിനിക് ലീവാകൊവൊക്കിന് നല്ല പങ്കുണ്ട്.
ഫ്രപ്പാർട്ട് (ഫ്രാൻസ്) ഗ്രൗണ്ടിലും സാലിമ മുഖൻസാൻഗ (റുവാണ്ട), യോഷിമി യെമാഷിതാ (ജപ്പാൻ) എന്നിവർ ലൈനിലും റഫറിമാരായി. അങ്ങിനെ ഒരു ചരിത്രമുഹൂർത്തത്തിനു കൂടി ഖത്തർ സാക്ഷിയായി. ഇനിയും സ്ത്രീകൾ ഈ മേഖലയിൽ കൂടുതലായി ഇടപെട്ടു തുടങ്ങട്ടെ.
മെസ്സി മാജിക് ഇന്നും ആരാധകർ പ്രതീക്ഷിക്കുന്നു. നീലക്കുപ്പായക്കാരുടെ ജയം കേരളത്തെ ഉത്സവലഹരിയിലാക്കും. കേരളം മുഴുവൻ തലയാട്ടി തുമ്പിയാട്ടി നിൽക്കുന്ന മെസ്സിയുടെ ഗജരൂപങ്ങൾ അടുത്ത 18 വരെയും മസ്തകമുയർത്തിനിൽക്കട്ടെ
ഗോളി ഷുയിച്ചി ഗോണ്ടയുടെയും ദിനം. രണ്ടാം പകുതിയിൽ തങ്ങൾ കരുതിവെച്ച ശീട്ടുകൾ യൂറോപ്പിൽ കളിക്കുന്ന തകെഹീറോ തോമിയാസു, തക്കൂമി മിനാമിനോ, കൗറു മിറ്റോമ എന്നിവരോടൊപ്പം ജർമൻ ലീഗിൽ അവരുടെ അടവുകൾ പയറ്റിയ ടുക്കുമോ അസാനോ, റിറ്റ്സു സോയൻ എന്നിവരെ ഇറക്കി ജപ്പാൻ, ജർമ്മനിയെ അമ്പരപ്പിച്ചു
ഏകപക്ഷീയമായ വിമര്‍ശനങ്ങള്‍ കാപട്യമാണ്. വെറും ഇരട്ടത്താപ്പ്. ഞാന്‍ ഒരു യൂറോപ്പ്യനാണ്. മറ്റുളളവരെ ധാര്‍മ്മികത പഠിപ്പിക്കുന്നതിനുമുന്‍പ് കഴിഞ്ഞ 3000 വര്‍ഷംകൊണ്ട് നമ്മള്‍ യൂറോപ്പ്യന്മാര്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ക്ക് അടുത്ത മുവായിരം വര്‍ഷത്തേക്കെങ്കിലും മാപ്പുപറയണം.